113 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. രക്ഷാപ്രവർത്തനത്തിനുള്ള ടീമുകളെ വിന്യസിച്ചതായി മിസിസിപ്പി എമർജൻസി മാനേജ്‌മെന്റ് ഏജൻസി ട്വിറ്ററിലൂടെ അറിയിച്ചു. യുഎസിലെ മിസിസിപ്പിയിൽ വിവിധ ഭാഗങ്ങളിൽ ശക്തമായ ചുഴലിക്കാറ്റ് വീശി. ചുഴലിക്കാറ്റിനെ തുടർന്ന് മിസിസിപ്പിയിൽ 23 പേരോളം മരിച്ചതായാണ് റിപ്പോർട്ട്. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. ചുഴലിക്കാറ്റ് ബാധിത പ്രദേശത്തുള്ളവരെ സഹായിക്കാൻ പ്രാദേശിക, സംസ്ഥാന ഏജൻസികളിൽ നിന്ന് രക്ഷാപ്രവർത്തനത്തിനുള്ള ടീമുകളെ വിന്യസിച്ചതായി മിസിസിപ്പി എമർജൻസി മാനേജ്‌മെന്റ് ഏജൻസി ട്വിറ്ററിലൂടെ അറിയിച്ചു. രാത്രിയിൽ വീശിയ അതിശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് 23 പേർ മരിക്കുകയും നാല് പേരെ കാണാതാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മിസിസിപ്പിയിലെ ജാക്‌സണിൽ നിന്ന് 96 കിലോമീറ്റർ വടക്കുകിഴക്കായി ചുഴലിക്കാറ്റ് നാശം വിതച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു. 113 കിലോമീറ്റർ വേഗതയിൽ വടക്കുകിഴക്ക് വീശിയടിക്കുന്ന ചുഴലിക്കാറ്റ് ദുർബലമാകാതെ, വിനോന, അമോറി എന്നിവയുൾപ്പെടെയുള്ള പട്ടണങ്ങളിലൂടെ അലബാമയിലേക്ക് പ്രവേശിച്ചതിനാൽ ഗ്രാമീണ പട്ടണങ്ങളായ സിൽവർ സിറ്റിയിലും റോളിംഗ് ഫോർക്കിലും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.